തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ ടി.ബി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് യുവാവിൻെറ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം കവര്‍ന്ന കേസില്‍ പിടിയിലായ കണ്ണൂര്‍ വാരം എടയന്നൂർ സ്വദേശി അഫ്സലിനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അഫ്സലിനോടൊപ്പം കവർച്ചയിൽ പങ്കാളിയായ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നൂർ തങ്ങളും കൂട്ടാളികളും ചെന്നൈയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. തട്ടിയെടുത്ത എട്ടു ലക്ഷത്തിൽ നിന്ന് ഒരു പങ്ക് പ്രതീക്ഷിച്ച അഫ്സലിന് ചെറിയ സംഖ്യയാണ് ലഭിച്ചത്. ഡ്രൈവർ ജോലിയാണിയാൾക്ക്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതിസ്ഥാനത്തുള്ള നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ മാസം 16നാണ് നഗരമധ്യത്തില്‍ കവര്‍ച്ച നടന്നത്. എം.ജി റോഡിലെ സഹകരണ ബാങ്കിൽ പണയം െവച്ചിരുന്ന സ്വര്ണാഭരണങ്ങളെടുക്കാനായെത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്ണമെടുക്കാനായാണ്, സംഭവത്തിലെ പരാതിക്കാരനായ ധര്‍മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂർ തങ്ങളും തലശ്ശേരിയിലെത്തിയത്. ബാങ്കിലേക്കുള്ള വഴിമധ്യേയാണ് റഹീസിൽനിന്നും പ്രതികൾ ആസൂത്രിതമായി പണം കൊള്ളയടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.