ആലക്കോട്: കുടക് മലനിരകളോട് ചേർന്നുകിടക്കുന്ന, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആലക്കോട് ബ്ലോക്ക് പരിധിയിപെടുന്ന ഉദയഗിരി പഞ്ചായത്ത് എന്നും വലതുപക്ഷത്ത് മാത്രമാണ് നിലയുറപ്പിച്ചിരുന്നത്. 15 വാർഡുകളുള്ള പഞ്ചായത്തിൻെറ വടക്ക് ചെറുപുഴ പഞ്ചായത്തും കിഴക്ക് കർണാടക വനവും തെക്കും പടിഞ്ഞാറും ആലക്കോട് പഞ്ചായത്തുമായി അതിരുകൾ പങ്കിടുന്നു. കുടിയേറ്റക്കാരുടെ ശക്തികേന്ദ്രം കൂടിയാണ് ഈ പഞ്ചായത്ത്. ഇവിടത്തെ പ്രധാന വിഷയം വികസന കാര്യങ്ങളും കാർഷിക മേഖലയുമാണ്. തിരുവിതാംകൂറിൽ നിന്ന് കുടിയേറിവന്ന കർഷകരാണ് ഇവിടെ കൂടുതലും. ഇക്കുറി യു.ഡി.എഫ് മുന്നണിയില്ലാതെ കോൺഗ്രസ് ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് 15 സീറ്റിലും ഒറ്റക്കാണ് മത്സരിക്കുന്നത്. യു.ഡി.എഫിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് പോയതാണ് കാരണം. മിനി മാത്യുവാണ് കഴിഞ്ഞ അഞ്ചു വർഷമായി പഞ്ചായത്ത് പ്രസിഡൻറ്. ഇവർ വീണ്ടും ജനവിധി തേടുന്നുണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾ 15 സീറ്റിലും മത്സരിക്കുന്നുണ്ട്. ലീഗും ഏതാനും സീറ്റിൽ ഒറ്റക്ക് മത്സരിക്കുന്നുണ്ട്. പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് പക്ഷത്തായിരുന്ന കേരള കോൺഗ്രസ് (മാണി വിഭാഗം) ഇത്തവണ തങ്ങളുടെ പക്ഷത്തായത് മുതൽക്കൂട്ടായാണ് ഇടതുപക്ഷത്തിൻെറ കണക്കൂകൂട്ടൽ. ഒറ്റനോട്ടത്തിൽ വിസ്തീർണം: 51 .84 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ: 21432. ആകെ വോട്ടർമാർ: 14317. പുരുഷ വോട്ടർമാർ: 7284 സ്ത്രീ വോട്ടർമാർ: 70 33. കക്ഷിനില ആകെ വാർഡ്: 15 യു.ഡി.എഫ് -ഒമ്പത് കോൺഗ്രസ്: ഏഴ് കേരള കോൺഗ്രസ്: രണ്ട് എൽ.ഡി.എഫ് -അഞ്ച് സി.പി.എം: അഞ്ച് എൻ.ഡി.എ -ഒന്ന് ബി.ജെ.പി: ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.