തളിപ്പറമ്പിലെ അനധികൃത കച്ചവടത്തിനെതിരെ നടപടി

പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭ ഓഫിസ് വളപ്പിൽ തളിപ്പറമ്പ്: യുമായി നഗരസഭ ഉദ്യോഗസ്ഥർ. തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം അധികൃതരാണ് അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുനീക്കിയത്. ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താൽക്കാലിക ഷെഡിലും തട്ടുകടകളിലും നടത്തുന്ന മുഴുവൻ കച്ചവടങ്ങളും പൊളിച്ചുനീക്കി. കരിമ്പം താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രവർത്തിച്ചിരുന്ന മത്സ്യവിൽപന സ്റ്റാളുകളും ദേശീയപാതയോരത്ത് കുപ്പത്ത് പ്രവർത്തിക്കുന്ന തട്ടുകടകളും പൊളിച്ചുമാറ്റി. അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി തുടരാനാണ് തീരുമാനം. പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും ലോറിയിൽ കയറ്റി നഗരസഭ ഓഫിസ് കോമ്പൗണ്ടിലെത്തിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. കൃഷ്ണൻ, ജെ.എച്ച്.ഐമാരായ ബിജോ പി. ജോസഫ്, എസ്. അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.