എത്ര നല്ല നടക്കാത്ത സ്വപ്നം; പൊതുശൗചാലയമില്ലാതെ ആലക്കോട് ടൗൺ

പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തിയില്ല ആലക്കോട്: മലയോര മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ ആലക്കോട് ടൗണിൽ ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ട് പഴക്കമുണ്ട്. ഇടത്, വലത് മുന്നണികൾ ജനങ്ങളുടെ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു. ഇതിനായി ബജറ്റിൽ തുക പോലും വകയിരുത്തിയില്ലെന്നാണ് ആക്ഷേപം. യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ടൗണിൽ ശാചാലയം സ്ഥാപിക്കുമെന്നത്. എന്നാൽ, വാഗ്ദാനം ജലരേഖയായി. ആലക്കോട് ടൗണിൽ എഴുന്നൂറിൽ അധികം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. നിരവധി സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്കൂളുകൾ, കോളജുകൾ, സഹകരണ ആശുപത്രികൾ എന്നിവയും പ്രവർത്തിക്കുന്ന മലയോര മേഖലയുടെ സിരാകേന്ദ്രമാണ് ആലക്കോട് ടൗൺ. നിലവിൽ യു.ഡി.എഫ് ഭരണസമിതിയാണ് അധികാരം കൈയാളുന്നത്. പുതിയ ഭരണസമിതിയെങ്കിലും ആലക്കോട് ടൗണിൽ ശൗചാലയം സ്ഥാപിക്കുമെന്ന പ്രത്യാശയിലാണ് വോട്ടർമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.