Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:59 PM GMT Updated On
date_range 27 Nov 2020 11:59 PM GMTഎത്ര നല്ല നടക്കാത്ത സ്വപ്നം; പൊതുശൗചാലയമില്ലാതെ ആലക്കോട് ടൗൺ
text_fieldsbookmark_border
പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തിയില്ല ആലക്കോട്: മലയോര മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ ആലക്കോട് ടൗണിൽ ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ട് പഴക്കമുണ്ട്. ഇടത്, വലത് മുന്നണികൾ ജനങ്ങളുടെ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു. ഇതിനായി ബജറ്റിൽ തുക പോലും വകയിരുത്തിയില്ലെന്നാണ് ആക്ഷേപം. യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ടൗണിൽ ശാചാലയം സ്ഥാപിക്കുമെന്നത്. എന്നാൽ, വാഗ്ദാനം ജലരേഖയായി. ആലക്കോട് ടൗണിൽ എഴുന്നൂറിൽ അധികം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. നിരവധി സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്കൂളുകൾ, കോളജുകൾ, സഹകരണ ആശുപത്രികൾ എന്നിവയും പ്രവർത്തിക്കുന്ന മലയോര മേഖലയുടെ സിരാകേന്ദ്രമാണ് ആലക്കോട് ടൗൺ. നിലവിൽ യു.ഡി.എഫ് ഭരണസമിതിയാണ് അധികാരം കൈയാളുന്നത്. പുതിയ ഭരണസമിതിയെങ്കിലും ആലക്കോട് ടൗണിൽ ശൗചാലയം സ്ഥാപിക്കുമെന്ന പ്രത്യാശയിലാണ് വോട്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story