മറഡോണക്കൊപ്പം വേദിപങ്കിട്ട ഓർമയിൽ കെ.വി. ധനേഷ്

മറഡോണ കണ്ണൂരിലെത്തിയപ്പോൾ ഒന്നിച്ചുണ്ടായ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ മുൻ നായകൻ കെ.വി. ധനേഷ്. ജവഹർ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. ഫുട്ബാൾ താരങ്ങളായ ഐ.എം. വിജയനും ജോപോൾ അഞ്ചേരിക്കുമൊപ്പമാണ് താനും വേദിയിെലത്തിയത്. കണ്ണൂരിൻെറ ചരിത്രത്തിൽ ഇതുവരെയില്ലാത്തത്ര ജനസഞ്ചയത്തിനൊപ്പം ഫുട്ബാൾ ദൈവത്തെ കണ്ടത് ആലോചിക്കുേമ്പാൾ ഇന്നും ആവേശമാണ്. കാൽപ്പന്തിൻെറ അവസാനവാക്ക് മുന്നിൽ നിൽക്കുന്നത് പോലെയാണ് തോന്നിയത്. നേരിൽ കണ്ടപ്പോൾ ആവേശത്താൽ മറ്റെല്ലാം മറന്നുപോകുന്നപോലൊരു അവസ്ഥയായിരുന്നു. തലേദിവസം ഹോട്ടൽ മുറിയിലെത്തിയപ്പോഴും ഫുട്ബാളിനെക്കുറിച്ചു മാത്രമാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായത്. മറഡോണയുടെ മരണവാർത്തയറിഞ്ഞപ്പോൾ തളർന്നിരുന്നുപോയി. അസുഖബാധിതനാണെന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയിരുന്നില്ല. photo sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.