കരിവെള്ളൂരിൽ പോരാട്ടം പേരിനുമാത്രം

പയ്യന്നൂർ: സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ പോരാട്ടം കൊണ്ട് ചുവന്ന കരിവെള്ളൂരിൽ ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. 1947ൽ നിലവിൽ വന്ന പഞ്ചായത്ത് ഇതുവരെ വലത്തോട്ട് ചാഞ്ഞിട്ടേയില്ല. എം. രാഘവൻ പ്രസിഡൻറും കെ.വി. രാധാമണി വൈസ് പ്രസിഡൻറുമായ കഴിഞ്ഞ ഭരണസമിതിയും അഞ്ചുവർഷത്തെ വികസനക്കുതിപ്പ് ചൂണ്ടിക്കാട്ടി തന്നെയാണ് ഗോദയിലെത്തുന്നത്. കരിവെള്ളൂരിൻെറ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രതിരോധിക്കുന്നത്. വനിത സംവരണമാണ് പഞ്ചായത്ത് പ്രസിഡൻറ് പദവി. ഇപ്പോഴത്തെ പ്രസിഡൻറ് എം. രാഘവൻ ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്നുണ്ട്. എൽ.ഡി.എഫിൽ 12 വാർഡിൽ സി.പി.എം, എൽ.ജെ.ഡി, സി.പി.െഎ സ്ഥാനാർഥികൾ ഒരോ വാർഡിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺ. –13, സ്വത. –1 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ നില. 17,363 വോട്ടർമാരിൽ 9240 സ്ത്രീകളും 8123 പുരുഷന്മാരുമാണുള്ളത്. കക്ഷിനില ആകെ വാർഡുകൾ –14 എൽ.ഡി.എഫ് –14 (സി.പി.എം –13, സി.പി.െഎ –1).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.