കണ്ണൂർ: ജില്ല പഞ്ചായത്ത് വാരം ഡിവിഷൻ കോൺഗ്രസിന് നൽകിയതിൽ മുസ്ലീം ലീഗ് ജില്ല നേതൃത്വത്തിനെതിരെ ശാഖ കമ്മിറ്റിയുടെ പ്രതിഷേധം. കണ്ണൂർപ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തിയാണ് വാരം കടവ് മുസ്ലിം ലീഗ് ശാഖ ഭാരവാഹികൾ ജില്ല നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. 2015ൽ കണ്ണൂർ കോർപറേഷൻ രൂപവത്കരിക്കുേമ്പാൾ ചേലോറ പഞ്ചായത്ത് കൂടി ചേർത്തിരുന്നു. പഞ്ചായത്തിലെ രണ്ടര വാർഡുകൾ ഉൾപ്പെടുന്നതാണ് വാരം ഡിവിഷൻ. ചേലോറ പഞ്ചായത്തിൽ മുസ്ലിം ലീഗ് വിജയിച്ചുവന്ന ഒന്നും 17ഉം വാർഡുകൾ ചേർന്നതാണ് വാരം ഡിവിഷൻ. അതിനാൽ മുസ്ലിം ലീഗിന് അവകാശപ്പെട്ട ഈ ഡിവിഷൻ കോൺഗ്രസിന് നൽകിയതിലൂടെ മുസ്ലിം ലീഗ് ജില്ല നേതൃത്വം പ്രാദേശിക നേതൃത്വത്തിൻെറയും പ്രവർത്തകരുടെയും വികാരം അവഗണിച്ചതായും ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം വാരം ഡിവിഷൻ കോൺഗ്രസിനു വിട്ടു നൽകിയത്. ഒരുതവണ മാത്രമായാണ് നൽകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കിയതോടെയാണ് ലീഗ് പ്രവർത്തകർ യു.ഡി.എഫുമായി സഹകരിച്ചതും കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി രംഗത്തിറങ്ങിയതും. ഇപ്രാവശ്യവും പഴയ നിലപാട് സ്വീകരിച്ച് ജില്ല നേതൃത്വം ശാഖ കമ്മിറ്റിയെ വഞ്ചിച്ചതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് വാരം കടവ് ശാഖയുടെ പ്രവർത്തക കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. അതിനു മുമ്പായി വാരം ഡിവിഷൻ മുസ്ലിം ലീഗിന് വിട്ടുകിട്ടിയില്ലെങ്കിൽ ജില്ല നേതൃത്വം കാണിക്കുന്ന അവഗണന പ്രവർത്തകരെ ബോധ്യപ്പെടുത്തി തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നും ശാഖ ജനറൽ സെക്രട്ടറി റയീസ് സഅദി, ട്രഷറർ അബ്ദുൽ ജബ്ബാർ, കണ്ണൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എ. സമീർ, യൂത്ത് ലീഗ് വാരം കടവ് ശാഖ കമ്മിറ്റി ജനറൽ സെക്രട്ടറി വി. അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.