കണ്ണൂർ കോർപറേഷൻ: കോൺഗ്രസ് -മുസ്ലിം ലീഗ് ചർച്ച വീണ്ടും പരാജയംകണ്ണൂർ: കണ്ണൂർ കോർപറേഷനിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിന് പരിഹാരം തേടി വ്യാഴാഴ്ച നടത്തിയ അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ തവണ മത്സരിച്ച പഞ്ഞിക്കീൽ ഡിവിഷനോ കോൺഗ്രസിൻെറ സീറ്റായ വാരം ഡിവിഷനോ വേണമെന്ന വാദത്തിൽ മുസ്ലിം ലീഗ് നേതാക്കളും അത് നൽകാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതാക്കളും ഉറച്ചുനിന്നതോടെയാണ് അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടത്. കഴിഞ്ഞ വർഷം പ്രത്യേക സാഹചര്യത്തിലാണ് പഞ്ഞിക്കീൽ ഡിവിഷൻ മുസ്ലിം ലീഗിന് നൽകിയതെന്നും ഇത്തവണ അത് നൽകാനാവില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. ഇതില്ലാതെ 17 ഡിവിഷനുകളാണ് മുസ്ലിം ലീഗിന് കോർപറേഷനിൽ അനുവദിച്ചിട്ടുള്ളത്. പഞ്ഞിക്കീൽ ഡിവിഷൻ ഉൾപ്പെടെ സ്ഥാനാർഥികളെ തീരുമാനിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ഞിക്കീൽ, വാരം ഡിവിഷനുകളിലും സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.സി. ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ എന്നിവരും മുസ്ലിം ലീഗിനുവേണ്ടി സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ് പി. കുഞ്ഞി മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സെക്രട്ടറി കെ.പി. താഹിർ എന്നിവരുമാണ് ചർച്ച നടത്തിയത്. ഇനി ചർച്ച തുടരുന്നതിനെക്കുറിച്ച് തീരുമാനിക്കാതെയാണ് നേതാക്കൾ പിരിഞ്ഞത്. ജില്ല പഞ്ചായത്തിലെ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.