വിദ്യാർഥിയുടെ ജീവനെടുത്തത് പുഴക്കടവിലെ കുഴികളും പാറക്കെട്ടുകളും

വിദ്യാർഥിയുടെ ജീവനെടുത്തത് പുഴക്കടവിലെ കുഴികളും പാറക്കെട്ടുകളും ഇരിക്കൂർ: കഴിഞ്ഞദിവസം സ്കൂൾ വിദ്യാർഥിയുടെ ജീവനെടുത്തത് കൂരാരി പുഴക്കടവിൽ കാലങ്ങളായി പഞ്ചായത്തിൻെറയും റവന്യൂ വകുപ്പിൻെറയും നേതൃത്വത്തിൽ മണൽഖനനം നടത്തിയത് മൂലമുണ്ടായ കുഴികൾ. മണലെടുത്ത കുഴികളിൽപ്പെട്ടാൽ രക്ഷപ്പെടുക പ്രയാസമാണ്. മണലെടുത്തയുടൻ കുഴികൾ നികത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇത് നടപ്പാകാത്തതാണ് ഒരു പിഞ്ചുജീവൻ കൂടി നഷ്ടപ്പെടാനിടയാക്കിയത്. വളപട്ടണം പുഴയുടെ ഇരിട്ടി മുതൽ പാവന്നൂർകടവ് പാലം വരെ നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുഴികളുണ്ട്. അഞ്ചും പത്തും മീറ്റർ ആഴമുള്ളതാണ് കുഴികൾ. ഇത്തരം മരണക്കുഴികൾ നികത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.