കൊട്ടിയൂർ: സംസ്ഥാനത്തെ ആദ്യ വനിത ഡിവൈ.എസ്.പി കൊട്ടിയൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് ഗോദയിൽ. സ്വർണമ്മ വിപിൻ ചന്ദ്രനാണ് യു.ഡി.എഫിന് വേണ്ടി കൊട്ടിയൂരിൽ സ്ഥാനാർഥിയാകുന്നത്. പി.എസ്.സി വഴി നിയമനം നടന്ന ആദ്യ വനിതാ പൊലീസ് ബാച്ചിലെ അംഗമാണ് സ്വർണമ്മ. വയനാട് പേര്യയിലെ കുട്ടപ്പൻ -രത്നമ്മ ദമ്പതികളുടെ മകളാണ്. കൽപറ്റ സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. 2003 ൽ കോട്ടയം വനിത സെല്ലിൽ എസ്.ഐയായി. പൊലീസ് അക്കാദമിയിലും വയനാട് വനിത സെല്ലിലും ജോലിചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയായി നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നും വർഷങ്ങളായി രാഷ്ട്രസേവന രംഗത്തുള്ള പരിചയസമ്പത്ത് പൊതുപ്രവർത്തന രംഗത്ത് കരുത്താകുമെന്നും സ്വർണമ്മ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്ത് മൂന്നാം വാർഡായ ഒറ്റപ്ലാവിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി സ്വർണമ്മ മത്സരിക്കുന്നത്. വർഷങ്ങളായി ഇടതു മുന്നണി ൈകയടക്കിവെച്ച വാർഡ് സ്വർണമ്മയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിൻെറ വിലയിരുത്തൽ. പൊലീസ് സേനയിൽനിന്ന് കഴിഞ്ഞ വർഷമാണ് ഇവർ വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.