\B കണ്ണൂർ: ജില്ല ആശുപത്രി പരിസരം മദ്യപന്മാരുടെയടക്കം വിഹാരകേന്ദ്രമാകുന്നു. സന്ധ്യകഴിഞ്ഞാൽ ഇത്തരക്കാരുടെ ശല്യം നിമിത്തം സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടക്കാൻ \Bപറ്റാത്ത സ്ഥിതിയാണ്. പ്രദേശവാസികളുടെ നേതൃത്വത്തിൽ \Bകണ്ണൂർ സിറ്റി പൊലീസ് സി.ഐക്ക് നിവേദനം സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഇവിടെ മദ്യപർ തമ്മിലുള്ള വാക്കേറ്റത്തിൽ ഒരാൾ തലക്കടിയേറ്റു മരിച്ചിരുന്നു. മോ\Bഷണക്കേസിലെ പ്രതിയും ഇരിട്ടി സ്വദേശിയുമായ യുവാവാണ് മരിച്ചത്. സന്ധ്യയായാൽ മദ്യപർ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും ഇവിടെ നിത്യക്കാഴ്ചയാണ്. ആശുപത്രിപരിസരവും സമീപത്തെ ബസ്സ്റ്റാൻഡും ഇത്തരക്കാരുടെ വിഹാരകേന്ദ്രമാണ്. പര\Bസ്യമദ്യപാനവും കഞ്ചാവുവിൽപനയും ഉപയോഗവും തകൃതിയായി നടക്കുന്നതായി പ്രദേശവാസികൾ പൊലീസിന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആ\Bശു\Bപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെ ലക്ഷ്യമിട്ടാണ് മദ്യവിൽപന സംഘം സജീവമാകുന്നത്. ഇ\Bവി\Bടെ സ്ഥിരമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയുമടക്കം ആവശ്യം. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. \B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.