തലശ്ശേരി: മാടപീടിക ആച്ചുകുളങ്ങര റോഡിലെ ആശ്രയ കോളനിയിൽ തമിഴ്നാട്ടുകാരി ചെല്ലമ്മക്കും മകൻ മണികണ്ഠനുമായി നഗരസഭ നിർമിച്ചുനൽകിയ വീട് കൈമാറി. കേരളപ്പിറവിദിനത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശനാണ് വീടിൻെറ താക്കോൽ ചെല്ലമ്മക്ക് കൈമാറിയത്. വൈദ്യുതീകരിച്ച മൂന്നു മുറികളുള്ള വീട്ടിൽ അമ്മക്കും മകനും ഇനി സ്വസ്ഥമായി തലചായ്ക്കാം. തമിഴ്നാട് സേലത്തുനിന്നാണ് ചെല്ലമ്മയും കുടുംബവും 24 വർഷം മുമ്പ് തലശ്ശേരിയിൽ എത്തിയത്. മണികണ്ഠൻ ബി.ഇ.എം.പി സ്കൂളിനു മുന്നിലെ നടപ്പാതയിൽ ചെരിപ്പുകൾ തുന്നിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ചെല്ലമ്മ തെരുവോരങ്ങളിൽനിന്ന് കാർഡ്ബോർഡ് പെട്ടികൾ ശേഖരിച്ച് വിറ്റും അന്നത്തിനുള്ള വക കണ്ടെത്തുന്നു. സ്കൂളിന് മുന്നിൽ ഹെഡ് പോസ്റ്റ് ഓഫിസ് റോഡിലെ കെട്ടിടവരാന്തയിലാണ് ഇതുവരെ അന്തിയുറങ്ങിയത്. ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നഗരസഭ വീട് നിർമിച്ചുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.