ആറളം ഫാം: കാട്ടാനകളെ രണ്ടു ദിവസത്തിനകം തുരത്തും

ആറളം ഫാം: കാട്ടാനകളെ രണ്ടു ദിവസത്തിനകം തുരത്തുംകേളകം: ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകളെ രണ്ടുദിവസത്തിനകം തുരത്തുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌ന, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വി. രാജൻ എന്നിവർ സമരക്കാർക്ക് ഉറപ്പുനൽകി. ആനകളെ ഓടിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളെ അറിയിക്കുന്നതിനായി അനൗൺസ്മൻെറ് വാഹനം ഏർപ്പെടുത്തും. മരിച്ച ബിബീഷിൻെറ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ രണ്ടുലക്ഷം തിങ്കളാഴ്ച കൈമാറും. 15 ദിവസത്തിനുള്ളിൽ മൂന്നു ലക്ഷം കൂടി അനുവദിക്കും. തുടർന്ന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് അഞ്ചുലക്ഷം കൂടി കൈമാറും. മരിച്ചയാളുടെ കുടുംബത്തിൽ ഒരാൾക്ക് താൽക്കാലിക വാച്ചർ നിയമനം നൽകും. ആറ് ബ്ലോക്കുകളിൽനിന്നും രണ്ടുദിവസത്തിനകം ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള നടപടി ഉണ്ടാകും. ആനമതിലിൻെറ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കാനാവശ്യമായ നടപടി വനം വകുപ്പിൻെറ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും ഉപരോധസമരം നടത്തിയ പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡൻറ് കെ. വേലായുധൻ, ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ്, റഹിയാനത്ത് സുബി, വി. ശോഭ, വി.ടി. തോമസ്, പി.സി. ബാലൻ എന്നിവർക്ക് രേഖാമൂലം ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.