പലരും കൃഷിയിൽനിന്ന് പിന്തിരിയുന്നു കൊട്ടിയൂർ: വന്യജീവി ശല്യംമൂലം കൃഷിയിടങ്ങളിൽ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം പെരുകുന്നു. സ്വന്തം കൃഷിയിടത്തെ കാർഷികോൽപന്നങ്ങളും കൃഷിയും വന്യജീവികൾ നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് മലയോര കർഷകർ. കണിച്ചാർ, കേളകം, കൊട്ടിയൂർ ഗ്രാമങ്ങളിലെ കർഷകരുടെ ജീവിതോപാധിയാണ് പന്നിയുടെയും കുരങ്ങിൻെറയും കാട്ടാനകളുടെയും ആക്രമണങ്ങളിൽ തകരുന്നത്. പലരും കൃഷിയിൽനിന്ന് പിന്തിരിയുന്നതാണ് നിലവിലെ അവസ്ഥ. മലയോരത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം വ്യാപകമാണ്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തുന്ന വാനരക്കൂട്ടം കൃഷി നശിപ്പിക്കുന്നത് വ്യാപകമായി. രാത്രിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നിക്കൂട്ടങ്ങൾ തെങ്ങിൻതൈ, കവുങ്ങിൻതൈ, വാഴകൾ എന്നിവ കുത്തിമറിച്ചിടും. ചേന, ചേമ്പ്, കപ്പ തുടങ്ങിയ ഇടവിളകൃഷികൾ നാമമാത്രമായി ചുരുങ്ങി. നേന്ത്രവാഴക്കൃഷിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നൂറുകണക്കിന് നേന്ത്രവാഴക്കൃഷി ചെയ്യുന്ന പ്രദേശത്ത് മിക്കവരും പ്ലാസ്റ്റിക് വല കൃഷിയിടത്തിന് ചുറ്റും കെട്ടി സംരക്ഷണമൊരുക്കിയിട്ടും പന്നിക്കൂട്ടത്തിൻെറ ആക്രമണം തടയാനാകുന്നില്ല. ഏറുമാടം കെട്ടി കാവലിരുന്നിട്ടും പന്നിക്കൂട്ടങ്ങളെ തുരത്താനാകാത്ത ദുരവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.