അർബൻ സ്ട്രീറ്റ് മാർക്കറ്റുകൾക്ക് തുടക്കം

അർബൻ സ്ട്രീറ്റ് മാർക്കറ്റുകൾക്ക് തുടക്കംURBAN STREET MARKET KTC പൊടിക്കുണ്ട് രാജേന്ദ്ര പ്രസാദ് റസിഡൻറ്സ് അസോസിയേഷൻ പരിസരത്ത് പ്രവർത്തനം തുടങ്ങിയ അർബൻ സ്ട്രീറ്റ് മാർക്കറ്റ് കണ്ണൂർ: ജില്ലയിലെ കർഷകർക്ക് നഗരപ്രദേശങ്ങളിൽ നേരിട്ട് കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യം ഒരുക്കുന്നതിൻെറ ഭാഗമായി കൃഷിവകുപ്പ് മാർക്കറ്റിങ് വിഭാഗം ഒരുക്കുന്ന അർബൻ സ്ട്രീറ്റ് മാർക്കറ്റുകൾക്ക് ജില്ലയിൽ തുടക്കമായി. പൊടിക്കുണ്ട് രാജേന്ദ്ര പ്രസാദ് റസിഡൻറ്സ് അസോസിയേഷൻ പരിസരത്താണ് ആദ്യ അർബൻ സ്ട്രീറ്റ് മാർക്കറ്റിന് തുടക്കം കുറിച്ചത്. 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ കേരളത്തിലെ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് ഇത്തരം മാർക്കറ്റുകൾക്ക് തുടക്കം കുറിക്കുന്നത്. പൊടിക്കുണ്ടിലെ മാർക്കറ്റ് കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ സി.വി. ജിതേഷ് പദ്ധതി വിശദീകരിച്ചു. കണ്ണൂർ അർബൻ പ്രദേശങ്ങളിൽ കൂടുതൽ മാർക്കറ്റുകൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.രാജേന്ദ്ര പ്രസാദ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ടി.വി. ഗോപാലകൃഷ്ണൻ, അസി. സോയിൽ കെമിസ്റ്റ് എം.എൻ. പ്രദീപൻ, മയ്യിൽ കൃഷി ഒാഫിസർ ഡോ. വി.പി. രാജൻ, പുഴാതി കൃഷി അസി. ഒാഫിസർ ടി. അരവിന്ദാക്ഷൻ, മയ്യിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ. ബാലകൃഷ്ണൻ, ഫിഷറീസ് വകുപ്പ് അഡീഷനൽ ഡയറക്ടർ ദിനേശ് ചെറുവാട്ട് തുടങ്ങിയവർ സംസാരിച്ചു. പുഴാതി കൃഷി ഒാഫിസർ വി.വി. അജീഷ് സ്വാഗതവും പ്രവീൺ നമ്പ്യാർ നന്ദിയും പറഞ്ഞു. മയ്യിൽ റൈസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് കേരള ഫാം ഫ്രഷ് ബ്രാൻഡിൽ കർഷകരുടെ ഉൽപന്നങ്ങൾ ഇവിടെ വിൽപനക്ക് എത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.