വേങ്ങാട് പള്ളിയില്‍ സംഘർഷം

വേങ്ങാട് പള്ളിയില്‍ സംഘർഷം വഖഫ് ഭൂമി കൈയേറ്റം സംബന്ധിച്ച പ്രശ്നമാണ് സംഘർഷത്തിന് കാരണംഅഞ്ചരക്കണ്ടി: വേങ്ങാട് ജുമുഅത്ത് പള്ളിയിൽ സംഘർഷം. ജുമുഅ നമസ്‌കാരത്തിന് ശേഷമായിരുന്നു സംഭവം. പരിക്കേറ്റ ഇരുവിഭാഗത്തിലുംപെട്ട ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങാട് മഹല്ലിൻെറ വഖഫ് ഭൂമിയിലെ ൈകേയറ്റത്തിനെതിരെ മഹല്ല് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. മഹല്ലിൻെറ കീഴിലുള്ള താഴെപള്ളി ഖബര്‍സ്ഥാനിലെ 50 സൻെറ് സ്ഥലം ൈകയേറിയതായി കണ്ടെത്തിയെന്ന് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതിയും നല്‍കി. ഈ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിലെത്തി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംസാരം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പരിക്കേറ്റ മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി കെ.പി. സിറാജ്, മഹല്ല് കമ്മിറ്റിയംഗം ജസീല്‍ കുന്നുമ്മല്‍ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദനമേറ്റുവെന്ന പരാതിയുമായി റിഷാന, ഫാത്തിമ, കുഞ്ഞാമിന, ഹസീബ്, അൻസീർ എന്നിവരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കമ്മിറ്റി ഭാരവാഹികൾ മർദിച്ചുവെന്നാണ് ഇവർ കൂത്തുപറമ്പ് പൊലീസിൽ നൽകിയ പരാതി. ഭാരവാഹികളെ ൈകയേറ്റം ചെയ്ത നടപടിയിൽ പള്ളി കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.