പാഴ്വസ്തുക്കളിൽ വിസ്മയം തീർത്ത് രഞ്ജിത്ത് ajk craftajk craft2ajk craft3 രഞ്ജിത്ത് പാഴ്വസ്തുക്കളിൽ തീർത്ത വസ്തുക്കൾപാഴ്വസ്തുക്കളും ഈർക്കിലുമാണ് രൂപങ്ങൾ തീർക്കാൻ ഉപയോഗിച്ചത് അഞ്ചരക്കണ്ടി: ശിൽപങ്ങളും കരകൗശല വസ്തുക്കളും നിർമിച്ച് ശ്രദ്ധേയനാവുകയാണ് കുറ്റിയാട്ടൂർ പഞ്ചായത്ത് വേശാലയിലെ തയ്യൽ ജോലിക്കാരനായ രഞ്ജിത്ത്. വീട്ടിൽ കരുവിരുതിൽ തീർത്ത ഇൻറീരിയൽ വർക് കണ്ടാൽ ലക്ഷങ്ങൾ മുടക്കി ചെയ്തതാണെന്നേ തോന്നു. പാഴ്വസ്തുക്കളും ഈർക്കിലുംകൊണ്ടാണ് രഞ്ജിത്ത് രൂപങ്ങൾ തീർത്തത്. കൂടാതെ ഐസ്ക്രീം സ്പൂണിൽ തീർത്ത ഡൈനിങ് ടേബ്ൾ മാറ്റ്, ഹൗസ് ബോട്ട്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മരപ്പലകയും മരക്കഷണങ്ങളും ഉപയോഗിച്ചു ചെയ്ത പലതരത്തിലുള്ള അറകളുള്ള സോഫാസെറ്റ്, ഏതു ഭാഗത്തേക്കും ചലിപ്പിക്കാവുന്ന ടീപോയ്, പൂർണമായും ഊരിമാറ്റാൻ കഴിയുന്ന ഈർക്കിൽമാത്രം ഉപയോഗിച്ച് ചെയ്ത ക്ലോക്ക് അങ്ങനെ നിരവധി ഉൽപന്നങ്ങൾ രഞ്ജിത്തിൻെറ വീട്ടിൽ വിസ്മയമുളവാക്കുന്ന കാഴ്ചയാണ്. സ്വന്തമായി ചെയ്ത പെയിൻറിങ് വർക്കുകളും ചുമർചിത്രങ്ങളും വീടിൻെറ ഉൾവശം കൂടുതൽ വർണാഭമാക്കുന്നു. വീട്ടിലെത്തുന്ന ബന്ധുക്കളടക്കമുള്ളവർക്ക് പുതിയ ഒരു വിസ്മയലോകം തന്നെയാണ് രഞ്ജിത്ത് തുറന്നുകൊടുക്കുന്നത്. അതിസൂക്ഷ്മതയോടെയും ക്ഷമയോടെയും ഈർക്കിൽ ഉപയോയോഗിച്ചു ചെയ്യുന്ന ഗീതോപദേശത്തിൻെറ നിർമിതിയിലാണ് ഇപ്പോൾ രഞ്ജിത്ത്. നിർമിതിക്ക് പ്രോത്സാഹനവും സഹായവുമായി ഭാര്യ ഷീനയും കൂട്ടുകാരുമുണ്ട്. കൂടാതെ, വർണക്കടലാസിലും ബോട്ടിൽ ആർട്ടിലും തേൻറതായ കഴിവുകൾ പ്രകടിപ്പിപ്പിക്കുന്ന ഏക മകൾ ദേവപ്രിയയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.