ഇരിക്കൂർ: ഗവ. ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ചേടിച്ചേരിയിൽ ശനിയാഴ്ച 28 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ പ്രദേശം കോവിഡ് വ്യാപന ഭീഷണിയിലായി. ഒരാഴ്ച മുമ്പ് ഇവിടെ ഒരു വീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വിവാഹ വീടിനു സമീപത്തെ നാല് ബന്ധുവീടുകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വധുവിൻെറ വീടായിരുന്നു പേടിച്ചേരി. വരൻെറ വീട് മലപ്പുറത്തെ അരീക്കോടിനടുത്ത ഉഗ്രപ്പുരത്തായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട വീട്ടിൽ 28 പേർക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയതോടെ ജില്ല ഭരണാധികാരിയുടെ നിർദേശപ്രകാരം ചേടിച്ചേരി, ആലുംമുക്ക്, റേഷൻ ഷാപ് മേഖല എന്നിവിടങ്ങളിൽ റോഡുകൾ പൂർണമായി അടച്ചിടുകയും പ്രദേശം ലോക്ഡൗൺ ആക്കുകയും ചെയ്തിരിക്കയാണ്. ചേടിച്ചേരി, ആലുംമുക്ക്, ദേശമിത്രം സ്കൂൾ, എൽ.പി സ്കൂൾ മേഖല, മൊടക്കൈപറമ്പ് എന്നിവിടങ്ങളിലുള്ളവർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.