ആലക്കോട്: അനധികൃതമായി വിൽപനക്കായി ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന നൂറിലധികം പാചകവാതക സിലിണ്ടറുകൾ സിവിൽ സപ്ലൈസും പൊലീസും ചേർന്ന് കാർത്തികപുരം ടൗണിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി രത്നാകരനും സംഘവും നടത്തിയ റെയ്ഡിലാ ണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. ടൗണിലെ സഹോദരങ്ങളായ ജിൻസ്, ജിജോ എന്നിവരുടെ സ്ഥാപനങ്ങളിൽനിന്നാണ് ഇത്രയും സിലിണ്ടറുകൾ പിടികൂടിയത്. ഇന്ത്യൻ, ഭാരത്, എച്ച്.പി തുടങ്ങിയ കമ്പനികളുടെ സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. റേഷനിങ് ഇൻസ്പെക്ടർമാരായ ജെയിംസ് ജോസഫ്, മധു എന്നിവരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. വിവരമറിഞ്ഞ് ആലക്കോട് പ്രിൻസിപ്പൽ എസ്.ഐ നിബിൻ ജോയിയും സംഘവും സ്ഥലത്തെത്തി. കാർത്തികപുരം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾ വൻതുകക്ക് മറിച്ചുവിൽപന നടത്തിവരുകയായിരുന്നു പിടിയിലായവരെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.