ചാലാട്: പാമ്പൻകണ്ടി, ഇഖ്ബാൽ റോഡ്, ജയന്തി റോഡ്, കിസാൻ റോഡ് ഭാഗങ്ങളിൽ കുടിവെള്ള പൈപ്പ്പൊട്ടി ജലം പാഴാകുന്നത് പതിവായി. അമൃതം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പ്ലൈനിലാണ് ചോർച്ച. പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നത് അറിയിച്ചാലും അധികൃതർ വേഗത്തിൽ നടപടിയെടുക്കുന്നില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും അമൃതം പദ്ധതി ചുമതലയുള്ള ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി പരാതിയുമായി എത്തുന്നവരെ വട്ടം കറക്കുകയാണ്. കോടികൾ ചെലവിട്ട് സ്ഥാപിച്ച പൈപ്പുകളാണ് പുതുക്കം മാറുന്നതിനുമുമ്പ് വീണ്ടും വീണ്ടും പൊട്ടിത്തകരുന്നത്. മെക്കാഡം ടാറിങ് നടത്തിയ റോഡുകൾ വെട്ടിക്കീറിയാണ് ൈപപ്പ്ലൈനുകൾ ഇട്ടത്. നാട്ടുകാരുടെ മുറവിളിക്കൊടുവിലാണ് വെട്ടിപ്പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്തിയത്. ൈപപ്പ്പൊട്ടി വെള്ളമൊഴുകുന്നതുകാരണം റോഡുകൾ വീണ്ടും തകരുന്ന സാഹചര്യമാണ്. ചാലാട് മേഖലയിലെ പൈപ്പ് പൊട്ടൽ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് വെൽഫെയർ പാർട്ടി പള്ളിക്കുന്ന് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.എച്ച്. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.