കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുേമ്പാഴും ജാഗ്രതക്കുറവിനെതിരെ മുന്നറിയിപ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. ഈ അവസ്ഥ തുടർന്നാൽ ഒക്ടോബറിൽ ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിയുമെന്നും ഇത് നിലവിലുള്ള ചികിത്സ സംവിധാനം അപര്യാപ്തമാക്കുമെന്നും പരിഷത്ത് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് ചികിത്സ നൽകുന്ന സർക്കാർ ആശുപത്രികളിൽ ആകെക്കൂടി 800 ഒാളം കിടക്കകളും നൂറിൽതാഴെ െഎ.സി.യു കിടക്കകളും മുപ്പതോളം വൻെറിലേറ്ററുകളും മാത്രമാണുള്ളത്. ഇൗ സംവിധാനങ്ങളിൽ 80 ശതമാനത്തിലധികവും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ഇനി ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്തമായി വരും. കിടക്കകൾ, െഎ.സി.യു, വൻെറിലേറ്റർ, ഒാക്സിജൻ സംവിധാനങ്ങൾ ആവശ്യമുള്ള എല്ലാവർക്കും നൽകാൻ സാധിക്കാത്ത അവസ്ഥവരും. സ്വകാര്യ ആശുപത്രികളിൽ ചൂഷണങ്ങൾക്കും പണമില്ലാത്തവർക്ക് ചികിത്സ നിഷേധിക്കപ്പെടാനും വഴിവെക്കും. ഇത്തരമൊരു സാഹചര്യത്തിൽ മരണനിരക്ക് വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പരിഷത്ത് പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തിക്കണമെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമുള്ള നിർദേശവും പരിഷത്ത് മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.