തളിപ്പറമ്പ്: പെരുമ്പാമ്പിനെ പീഡിപ്പിച്ചുകൊന്നെന്ന് പരാതി. ഏതാനും ദിവസം മുമ്പ് തളിപ്പറമ്പ് ചിറവക്കിൽ ഒരു സംഘം ആളുകൾ കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ പെരുമ്പാമ്പിനെ കഴുത്തിൽ കയർകുടുക്കി കൊന്നതായിട്ടാണ് പരാതി. ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പ്രമുഖ പരിസ്ഥിതി-വന്യജീവി പ്രവർത്തകനായ വിജയ് നീലകണ്ഠൻ പറഞ്ഞു. ഇദ്ദേഹത്തി ൻെറ പരാതിയിൽ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജയപ്രകാശിൻെറ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. കാപ്പിമലയിൽനിന്ന് കാട് വെട്ടിത്തെളിക്കാനെത്തിയ ഒരു സംഘം ആളുകളാണ് പെരുമ്പാമ്പിനെ കൊന്നതെന്നാണ് പരാതി. ഷെഡ്യൂൾ ഒന്നിൽ പെടുന്ന പെരുമ്പാമ്പിനെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമായ കുറ്റമായതിനാൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും പ്രതികൾക്കെതിരെ കേസെടുക്കുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.