വീരാജ്പേട്ട: കേന്ദ്രസർക്കാറിൻെറ കർഷകദ്രോഹ ബില്ലിനെതിരെ കർണാടകയിലെ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് കുടക് ജില്ലയിൽ ഭാഗികം. ജില്ല കേന്ദ്രമായ മടിക്കേരിയിൽ ബന്ദ് കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ജനജീവിതം സാധാരണപോലെയായിരുന്നു. ചുരുക്കം ചില കടകൾ അടഞ്ഞുകിടന്നതൊഴിച്ചാൽ മിക്ക മാളുകളും സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു. എന്നാൽ, സ്വകാര്യ ബസ് ഇല്ലാത്തതുകാരണം ജനങ്ങൾ നന്നേ കുറവായിരുന്നു. ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾമാത്രം സർവിസ് നടത്തി. എന്നാൽ, വീരാജ്പേട്ടയിൽ ബന്ദ് ഏറക്കുറെ വിജയിച്ചു. 20 ശതമാനം കടകളേ തുറന്നുള്ളൂ. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവിസുകൾ ഒന്നും നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ. ഒാേട്ടാറിക്ഷകൾ ഒന്നും ഒാടിയില്ല. ബന്ദിനോടനുബന്ധിച്ച് സംയുക്ത പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം.എൽ.സി സി.എസ്. അരുൺ മാച്ചയ്യ, ജനതാദൾ പ്രസിഡൻറ് മഞ്ജുനാഥ്, എസ്.എച്ച്. മതീൻ, കോൺഗ്രസ് നേതാവ് കെ.എച്ച്. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. സി.കെ. പൃഥ്വീനാഥ്, ഷീബ പൃഥ്വീനാഥ്, വെൽഫെയർ പാർട്ടിയിലെ ഇ.എം. സിറാജ്, എസ്.ഡി.പി.െഎയിലെ സാബിത് തുടങ്ങിയവർ നേതൃത്വം നൽകി. മടിക്കേരിയിൽ പ്രതിഷേധത്തിനൊരുങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബന്ദിനെതിരെ ബി.ജെ.പി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ബന്ദ് വിരുദ്ധറാലിയും ബന്ദനുകൂലികളും ഏറ്റുമുട്ടുന്ന സ്ഥിതിവരെയെത്തി. പൊലീസ് ഇടപെടൽമൂലം ഏറ്റുമുട്ടൽ ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.