മാഹി: ആറുമാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന മാഹി സ്പിന്നിങ് മിൽ തുറക്കാൻ നടപടി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന് ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി അംഗം കെ. ഹരീന്ദ്രൻ. മാഹി മിൽ ജി.എസ്.ടി ഇനത്തിൽ ഒരുവർഷം ഒരു കോടിയോളം രൂപ അടക്കുന്നുണ്ട്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന മിൽ ലാഭത്തിലെത്തുന്നതുവരെ ഈ ജി.എസ്.ടി ഒഴിവാക്കിനൽകണം. സംസ്ഥാന സർക്കാർ മില്ലിലെ വൈദ്യുതി ബില്ലിലും സബ്സിഡി നൽകണം. കേന്ദ്ര-സംസ്ഥാന സർക്കാർ ഈ സഹായം ചെയ്യുന്നതോടെ മിൽ നിലവിലുള്ള നഷ്ടത്തിൽനിന്ന് ലാഭത്തിലെത്തും. മിൽ നഷ്ടത്തിലാണെന്നുപറഞ്ഞാണ് പൂട്ടാൻ നീക്കം നടക്കുന്നത്. മിൽ തുറന്നുപ്രവർത്തിക്കുന്നതുവരെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ചെയ്യണം. ധനമന്ത്രി, ടെക്സ്ൈറ്റയിൽ മന്ത്രാലയം, പുതുച്ചേരി മുഖ്യമന്ത്രി തുടങ്ങി ബന്ധപ്പെട്ട അധികൃതർക്കെല്ലാം നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.