വിടപറഞ്ഞത് എം.വി.ആറിൻെറ സന്തതസഹചാരി കണ്ണൂർ: സി.പി.എമ്മിലുണ്ടായിരുന്നപ്പോഴും സി.എം.പിയുടെ സർവാധിപനായിരുന്നപ്പോഴും എം.വി. രാഘവൻെറ വലംകൈയായിരുന്നു വ്യാഴാഴ്ച നിര്യാതനായ സി.പി. ദാമോദരൻ. കണ്ണൂരിലെ രാഷ്ട്രീയ, സഹകരണ, സാമൂഹിക, സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ നേതാവായിരുന്നു അദ്ദേഹം. അതിനെല്ലാമുപരി എം.വി.ആറിൻെറ രാഷ്ട്രീയ നിലപാടുകളിൽ സ്വാധീനം ചെലുത്തിയ വ്യക്തികൂടിയായിരുന്നു സി.പി. ദാമോദരൻ. പാപ്പിനിശ്ശേരി വിഷചികിത്സ കേന്ദ്രം, സ്നേക് പാർക്ക്, എ.കെ.ജി ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് എന്നിവയൊക്കെ സ്ഥാപിക്കുന്നതിൽ എം.വി. രാഘവൻെറ ഒപ്പംനിന്ന് പ്രവർത്തിച്ചവരിൽ മുൻനിര നേതാവാണ്. രാഷ്ട്രീയത്തോടൊപ്പം കണ്ണൂർ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് മുൻ പ്രസിഡൻറായ അദ്ദേഹം കായികരംഗത്തും സംഘാടകനായി തിളങ്ങി. കണ്ണൂർ ജവഹർ ലൈബ്രറിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സർക്കിൾ സഹകരണ യൂനിയൻ, കോഒാപറേറ്റിവ് എംേപ്ലായീസ് യൂനിയൻ എന്നിവയുടെ ഭാരവാഹി എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. 1974ൽ പള്ളിക്കര സംഭവവുമായി ബന്ധപ്പെട്ട് എം.വി. രാഘവനൊപ്പം ക്രൂരമർദനത്തിനിരയായി ജയിൽവാസം അനുഭവിച്ചു. സി.പി.എമ്മിൻെറ മുതിർന്ന നേതാക്കളുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. 1992ൽ സഹകരണ ഒാർഡിനൻസിനെ തുടർന്ന് കണ്ണൂരിൽ രാഷ്ട്രീയ എതിരാളികൾ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു. ഇതേതുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിയേണ്ടിവന്നു. കുറച്ചുവർഷം മുമ്പ് വരെ സി.എം.പിയിൽ സജീവമായിരുന്ന അദ്ദേഹം എം.വി.ആറിൻെറ മരണത്തിനുശേഷമാണ് സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നത്. എങ്കിലും അദ്ദേഹം സി.എം.പിയുമായി ബന്ധം സജീവമായി നിലനിർത്തിയിരുന്നു. കഴിഞ്ഞവർഷം കണ്ണൂർ ചേംബർ ഹാളിൽ എം.വി. രാഘവൻെറ ജന്മദിനാഘോഷം സംഘടിപ്പിക്കാൻ മുഖ്യ പങ്കുവഹിച്ചതും സി.പി. ദാമോദരനായിരുന്നു. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിന് സ്ഥലം കണ്ടെത്താൻ എം.വി. രാഘവനോടൊപ്പം പ്രവർത്തിച്ചതിലും സി.എം.പിയുടെ ജില്ല കൗൺസിൽ ഒാഫിസ് നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യപങ്കുവഹിച്ചവരിലും പ്രമുഖനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.