കണ്ണൂർ: സി.പി.എമ്മിൻെറ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി നടക്കുന്ന ബോംബ് നിര്‍മാണത്തെക്കുറിച്ചും ആയുധ സംഭരണത്തെക്കുറിച്ചും എന്‍.ഐ.എ, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമീപ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തി ഇവിടെ ബോംബ് നിര്‍മാണം നടത്തുന്നത് സി.പി.എമ്മിൻെറ ഉന്നത നേതൃത്വത്തിൻെറ അറിവോടെയാണ്. ഇതിനെതിരെ ഒരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ല. ജില്ല സെക്രട്ടറി പൊലീസിനെ നിയന്ത്രിക്കുകയാണ്. നടുവനാട് ബോംബ് നിര്‍മിക്കുമ്പോഴുണ്ടായ സ്ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു ബി.ജെ.പി പ്രവര്‍ത്തകനെയാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി. മുരളി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.