കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി പഞ്ചായത്തെന്ന നേട്ടം കൈവരിച്ച് മയ്യില്‍ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്ത് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സാങ്കേതിക വിദ്യ ലോകത്തെ മാറ്റിമറിക്കുന്ന കാലമാണിതെന്നും കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഗ്രന്ഥശാലകള്‍ക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാല ദിനത്തില്‍ നൂതനമായ പദ്ധതിക്കാണ് മയ്യില്‍ പഞ്ചായത്ത് തുടക്കംകുറിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥശാലകളുള്ള പഞ്ചായത്താണ് മയ്യില്‍. 33.08 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശത്ത് 34 ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. വായന പൂത്ത് തളിര്‍ത്ത ദിവസങ്ങളായിരുന്നു ലോക്ഡൗണ്‍ കാലം. ഈ ദിവസങ്ങളില്‍ ഭൂരിഭാഗം പേരും അഭയം കണ്ടത് വായനയിലാണ്. വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ തയാറായെങ്കിലും വൈറസ് ബാധ പേടിച്ച് പലരും പിന്‍വാങ്ങി. എന്നാല്‍, ഇ-ബുക്ക് വായന വര്‍ധിച്ചു. ഇത് പുതിയ മാറ്റത്തിനാണ് വഴിവെച്ചതെന്നും ഈ മാറ്റം ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പ്രദേശത്തെ ലൈബ്രറികളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴിലാക്കുന്നത്. ഗ്രാമീണ ഗ്രന്ഥശാലകളെ പരസ്പരം ബന്ധിപ്പിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. ഇതിലൂടെ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പും വിതരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. വായിക്കാനാഗ്രഹിക്കുന്ന പുസ്തകം ഏതെല്ലാം ലൈബ്രറികളില്‍ ലഭ്യമാകുമെന്ന് ലോകത്തിൻെറ ഏത് കോണിലിരുന്നും വായനക്കാരന് ഓണ്‍ലൈനായി കണ്ടെത്താം. പഞ്ചായത്ത് ലൈബ്രറികളിലെ 2,09,404 പുസ്‌തകങ്ങളുടെ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ അറിയാനാകും. പുസ്തകത്തിൻെറ പേര്, ഗ്രന്ഥകാരന്‍, പ്രസാധകന്‍ തുടങ്ങി വിവിധ ഓപ്ഷനുകളിലൂടെ പുസ്തകം തിരയാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാനുസൃതമായി മാറാനും എല്ലാതരം അറിവുകളും വിനിമയം ചെയ്യാനുമുള്ള ഇടമാക്കി ഗ്രന്ഥാലയങ്ങളെ മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചടങ്ങില്‍ ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ബാലന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് മുകുന്ദന്‍ മഠത്തില്‍, സെക്രട്ടറി പി.കെ. വിജയന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.