പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളും പതാകകളും അഴിച്ചുമാറ്റാൻ ധാരണ പഴയങ്ങാടി: വെങ്ങരയിലെ സി.പി.എം ബ്രാഞ്ച് ഓഫിസ് പ്രവർത്തിക്കുന്ന ഇ.എം.എസ് മന്ദിരത്തിനു മുന്നിലെ കൊടിയും കൊടിമരവും നശിപ്പിച്ചു. സി.പി.എമ്മിൻെറ സ്ഥലത്ത് സ്ഥാപിച്ച ഇരുമ്പ് കൊടിമരങ്ങൾ വെട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. വണ്ണാംതടം കോളനി, കീയച്ചാൽ എന്നിവിടങ്ങളിൽനിന്ന് ഡി.വൈ.എഫ്.ഐ, കർഷക തൊഴിലാളി യൂനിയൻ, മഹിള അേസാസിയേഷൻ, ബാലസംഘം തുടങ്ങിയവയുടെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു. കീയച്ചാൽ അജയഘോഷ് വായനശാലക്ക് സമീപത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടിമരം പിഴുതുമാറ്റി തോട്ടിലെറിഞ്ഞ നിലയിൽ കണ്ടെത്തി. ചെമ്പല്ലിക്കുണ്ടിലും നടക്ക് താഴെ റോഡരികിലും സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു. സി.പി.എം കൊടിമരം നശിപ്പിച്ചതിനുപിന്നിൽ കോൺഗ്രസാണെന്നും കെ.എസ്.യു നേതാവിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മാടായി ലോക്കൽ കമ്മിറ്റി ആരോപിച്ചു. സമാധാനം നിലനിൽക്കുന്ന വെങ്ങരയിൽ സി.പി.എം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ് കൊടിമരം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പഴയങ്ങാടി പൊലീസിൽ പരാതി നൽകി. അതിനിടെ പഴയങ്ങാടി പൊലീസ് സർവകക്ഷി സമാധാന യോഗം വിളിച്ചു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളും പതാകകളും ബന്ധപ്പെട്ടവർ തന്നെ അഴിച്ചുമാറ്റണമെന്ന പൊലീസ് നിർദേശം സംഘടന പ്രതിനിധികൾ അംഗീകരിച്ചു. പഴയങ്ങാടി എസ്.ഐ ജയചന്ദ്രൻ, പി. ജനാർദനൻ, വി. വിനോദ്, നൗഷാദ് വാഴവളപ്പിൽ, സുധീർ വെങ്ങര, എ. സജീവൻ, എ.കെ. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.