മദ്യം കടത്ത്, കരിഞ്ചന്ത വിൽപന: മധ്യവയസ്കൻ പിടിയിൽ

തലശ്ശേരി: മദ്യക്കടത്തും കരിഞ്ചന്ത വിൽപനയും തൊഴിലാക്കിയ 60കാരനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഉമ്മൻചിറ തോട്ടുമ്മൽ സ്വദേശി ജാക്കി പ്രേമൻ എന്ന മാട്ടാൻ പ്രേമനാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് ഇൻറലിജൻസ് ആൻഡ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തി‍ൻെറ അടിസ്ഥാനത്തിൽ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.പി. പ്രദീപനും പാർട്ടിയും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 5.500 ലിറ്റർ വിദേശമദ്യവും പിടികൂടി. മദ്യം പിടികൂടിയ സംഘത്തിൽ ഇൻറലിജൻസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, പ്രിവൻറിവ് ഒാഫിസർമാരായ ഒ. അബ്ദുൽ നിസാർ, സി.വി. ദിലീപ്, സി.പി. ഷാജി, തലശ്ശേരി റേഞ്ച് സി.ഇ.ഒമാരായ കെ.കെ. സമീർ, വനിത സി.ഇ.ഒ ദീപ, ഡ്രൈവർ സുരാജ്‌ എന്നിവരുമുണ്ടായിരുന്നു. പടം: TLY PRATHI PREMAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.