ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ശിലാസ്ഥാപനം നിർവഹിക്കും അഞ്ചരക്കണ്ടി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് മമ്പറം കീഴത്തൂർ തൂക്കുപാലത്തിനു സമാന്തരമായി റോഡുപാലം നിർമിക്കാനുള്ള നടപടി തുടങ്ങി. പെരളശ്ശേരി പഞ്ചായത്തിലെ പള്ളിയത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിൻെറ ശിലാസ്ഥാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ബജറ്റിൽ അനുവദിച്ച 12.20 കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുക. 205 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാം. ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. ഇരുഭാഗങ്ങളിലുമായി 200 മീറ്ററോളം ദൂരത്തിൽ അപ്രോച്ച് റോഡ് നിർമിക്കും. ഒന്നര വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഉരുക്കുകയർ കൊണ്ട് നിർമിച്ച നിലവിലെ തൂക്കുപാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുക. പാലം പ്രാവര്‍ത്തികമായാൽ കീഴത്തൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷമാണ് പൂവണിയുക. പാലം വഴി അര കിലോമീറ്റർ മാത്രമാണ് പെരളശ്ശേരിയിലേക്കുള്ള ദൂരം. 2004ലാണ് ജില്ല പഞ്ചായത്ത് തൂക്കുപാലം നിർമിച്ചത്. ഇത് കാൽനടക്കാർക്ക് എളുപ്പം പെരളശ്ശേരിയിലെത്താൻ അനുഗ്രഹമായി. എന്നാൽ, വാഹനത്തിൽ പെരളശ്ശേരിയിലെത്തണമെങ്കിൽ ഏഴു കിലോമീറ്റർ ചുറ്റണം. മമ്പറം വഴി രണ്ടു ബസിൽ കയറിയാണ് ആളുകൾ പെരളശ്ശേരിയിലെത്തുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ പെരളശ്ശേരി എ.കെ.ജി സ്മാരക സഹകരണാശുപത്രി, പെരളശ്ശേരി അമ്പലം, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും. ചിത്രം: AJK_thookku Palam കീഴത്തൂർ തൂക്കുപാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.