കൂത്തുപറമ്പ്: പാമ്പ് പിടിത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിൻെറ ഭാഗമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വളൻറിയർമാർക്കുമുള്ള ജില്ലതല പരിശീലനം കണ്ണവത്ത് നടന്നു. അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. കേരള ഫോറസ്റ്റ് വൈൽഡ് ലൈഫുമായി സഹകരിച്ച് മഹീന്ദ്ര ഫൈൻഡ് ലൈഫ് ഫൗണ്ടേഷൻ ആണ് പരിശീലകർ. കണ്ണവം ഫോറസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന പരിശീലനത്തിൽ മുപ്പതോളം പേരാണ് പരിശീലനം നേടിയത്. തളിപ്പറമ്പ്, കൊട്ടിയൂർ, കണ്ണവം റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും വളൻറിയർമാർക്കുമായിരുന്നു പരിശീലനം. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇനിമുതൽ പാമ്പു പിടിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യപരിശീലകൻ മവീഷ് കുമാർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.രമേശൻ, പി.പ്രകാശൻ, സുനിൽകുമാർ ഉൾപ്പെടെയുള്ളവർ പരിശീലനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.