കണ്ണൂര്‍: കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും ഇന്ന് അത്തം പിറക്കുന്നു. ഇനി പത്താംനാള്‍ പ്രതീക്ഷയുടെ തിരുവോണം. പരസ്പരം കണാതെ പരമാവധി ജനങ്ങള്‍ ജീവിക്കാന്‍ പഠിച്ചു തുടങ്ങിയ കാലത്താണ് നന്മയുടെ ഗതകാലം അയവിറക്കുന്ന ഓണക്കാലം എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും പ്രളയം ഓണാഘോഷം ഉള്‍പ്പെടെ മുഴുവന്‍ ആഘോഷങ്ങളും വെള്ളത്തില്‍ ഒഴുക്കിക്കളയുകയായിരുന്നു. സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പുലർത്തി പ്രളയം ബാധിക്കാത്ത ജില്ലകളിലെ ജനങ്ങളും ആഘോഷത്തിൻെറ പൊലിമ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇത്തവണ പ്രളയത്തിനു മുമ്പ് എത്തിയത് കോവിഡ് എന്ന മഹാമാരിയായിരുന്നു. ഈ മഹാമാരിയില്‍ ഉലയാന്‍ തുടങ്ങിയ ജനജീവിതം എപ്പോള്‍ സാധാരണ നിലയില്‍ ആകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥക്കിടയിലാണ് ഒരോണക്കാലം കൂടിയെത്തിയത്. പട്ടിണിയും പരിവട്ടങ്ങളുമൊന്നും ഒരിക്കലും ഓണാഘോഷത്തിന് വിലങ്ങുതടിയായിരുന്നില്ല. എന്നാല്‍, ഇത്തവണ സാമ്പത്തിക പ്രതിസന്ധി കാരണം നടുവൊടിഞ്ഞ ജനതക്കിടയിലേക്കാണ് ഓണത്തിൻെറ പ്രതീക്ഷയുടെ പുലരി പ്രകാശം വിടര്‍ത്തുന്നത്. ഏതു പ്രതിസന്ധിയിലും ആഘോഷങ്ങള്‍ കൈവിടാത്ത മലയാളിക്ക് ഈ തിരുവോണക്കാലവും കൈവിടാനാവില്ല. ആഘോഷങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ആക്കണമെന്ന് സര്‍ക്കാറും മുഖ്യമന്ത്രിയും ഉണര്‍ത്തിയിട്ടുണ്ട്. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. ഈ ഉണര്‍ത്തലുകള്‍ മുറുകെ പിടിച്ച് വരവേല്‍ക്കാം ഈ ഓണക്കാലത്തെക്കൂടി. പൂക്കളം തീര്‍ക്കാം പൂവിളികളില്ലാതെ. ..................................... മട്ടന്നൂര്‍ സുരേന്ദ്രന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.