തുടർച്ചയായ ലോക്ഡൗണിൽ വ്യാപാരികൾക്ക് ദുരിതം

ചക്കരക്കല്ല്: തുടർച്ചയായ ലോക്ഡൗൺ മൂലം സാധനങ്ങൾ നശിച്ചുപോകുന്നതായി വ്യാപാരികളുടെ പരാതി. ആഴ്ചകളോളം പൂട്ടിയിടേണ്ടിവന്ന കടകളിൽ അലമാരകളിലും മറ്റും സൂക്ഷിച്ച സാധനങ്ങൾ മിക്കതും ഉപയോഗശൂന്യമായി. ഭക്ഷ്യസാധനങ്ങൾക്ക് പുറമെയുള്ള മറ്റ് ഉൽപന്നങ്ങളും വിൽക്കാൻ പറ്റാത്ത നിലയിലാണ്. പലചരക്ക് കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, തുണിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് വലിയ നഷ്ടം. ബാങ്ക് വായ്പയെടുത്താണ് പലരും കച്ചവടം നടത്തുന്നത്. പലരുടെയും തിരിച്ചടവ് മുടങ്ങി. അതേസമയം ലോക്ഡൗണിൽ ഊഴം വെച്ച് കടകൾ തുറക്കാമെന്ന പൊലീസ് നിർദേശം അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.