ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയിലിരിക്കെ പടിയൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചതിനെതുടർന്ന് ആശുപത്രി അത്യാഹിത വിഭാഗവും കിടത്തി ചികിത്സ വാർഡും അടച്ചു. ഇദ്ദേഹം ഇന്നലെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അസുഖം മുർച്ഛിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയിലിരിക്കെ ഇദ്ദേഹവുമായി സമ്പർക്കത്തിലായ 69 പേരെയും അവരുടെ കൂട്ടിരിപ്പുകാരായ 39പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. താലൂക്ക് ആശുപത്രിയിൽവെച്ച് സമ്പർക്കത്തിലായ 15പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ 80ഓളം പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു. കോട്ടയം സ്വദേശിയ സൈമണും കുടുംബവും കുറച്ച് വർഷമായിേട്ട ഉള്ളൂ പടിയൂർ കൊശവൻ വയലിൽ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട്. മൃതദേഹം കോവിഡ് പ്രോേട്ടാക്കോൾ പ്രകാരം പടിയൂർ പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.