നീലേശ്വരം: എഫ്.സി.ഐ ഗോഡൗണുകൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് വിജയൻ കുനിശ്ശേരി, ജനറൽ സെക്രട്ടറി പി. വിജയകുമാർ നീലേശ്വരം എന്നിവർ ആവശ്യപ്പെട്ടു. ചില ഗോഡൗണുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനും ഡി.പി.എസ് നിലവിലുള്ളവയിൽ കയറ്റിറക്കുമതി കരാർ നൽകാനുമാണ് എഫ്.സി.ഐ മാനേജ്മൻെറ് ശ്രമിക്കുന്നത്. വയനാട്ടിലെ മീനങ്ങാടി, കോട്ടയത്തെ അറക്കുളം എന്നീ ഡിപ്പോകളാണ് തുടക്കത്തിൽ സ്വകാര്യവത്കരിക്കാൻ നടപടി സ്വീകരിച്ചത്. ഡയറകട് പേമൻെറ് സിസ്റ്റം നിലവിലുള്ള നീലേശ്വരം പോലുള്ള ഗോഡൗണുകളിൽ ഇതിനകം ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. നിലവിൽ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികളെ പല സ്ഥലത്തും സ്ഥലം മാറ്റുന്നു. പാലക്കാട് ഡിപ്പോയിലെ തൊഴിലാളികളെ ഒന്നിച്ച് സ്ഥലം മാറ്റിയത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എഫ്.സി.ഐ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കോടതി വിധി നിലനിൽക്കേയാണ് മാനേജ്മൻെറ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ഫലത്തിൽ ഇന്ത്യയിലെ ബൃഹത്തായ ഭക്ഷ്യസംഭരണ മേഖല സ്വകാര്യവത്കരിക്കാനും തൊഴിലാളികളെ കടുത്ത ചൂഷണത്തിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിടാനുമുള്ളതാണ് സർക്കാർ നടപടികൾ. ഈ നടപടികൾ ഉപേക്ഷിച്ച് എഫ്.സി.ഐയെ പൊതുമേഖലയിൽ നിലനിർത്തുകയും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പിക്കുകയും വേണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.