നെടുങ്കണ്ടം: റൂഫിങ് ജോലിക്കിടെ യുവാവ് വീണ് മരിച്ച സംഭവത്തില്‍ കരാറുകാർക്കും പൊലീസിനുമെതിരെ പിതാവ്. കരാറുകാരന് സുരക്ഷക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ നെടുങ്കണ്ടം പൊലീസ് വിമുഖത കാട്ടുന്നതായി ആരോപിച്ച് യുവാവിന്റെ പിതാവ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്കി. ആലപ്പുഴ ചേര്‍ത്തല കഞ്ഞിക്കുഴി കാരികാട്ട് ജെബിന് (24) മരിച്ച സംഭവത്തില്‍ പിതാവ് ബെന്നിയാണ് പരാതി നല്‍കിയത്. കേസെടുക്കാന്‍ പൊലീസ് വിമുഖത കാട്ടിയതിനോടൊപ്പം കേസുമായി മുന്നോട്ടുപോയാല്‍ പ്രയോജനം ലഭിക്കില്ലെന്നും പറഞ്ഞ് പിന്തിരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ഉയരത്തില്‍ നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സേഫ്റ്റി ബെല്‍റ്റും ഹെല്‍മറ്റും നല്‍കേണ്ടതാണ്. എന്നാല്‍, ഇവ കരാറുകാരന് നല്‍കിയിരുന്നില്ല. അപകടം നടന്ന ശേഷം കോണ്‍ട്രാക്ടറുടെ പ്രതിനിധികള്‍ സംഭവസ്ഥലത്ത് സുരക്ഷ ഉപകരണങ്ങള്‍ കൊണ്ടുവെക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും നെടുങ്കണ്ടം പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.