ജനവാസമേഖലയിൽ കണ്ടെത്തിയ പെൺമയിലിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയപ്പോൾ

മയിലിനെയും വെറുതെ വിടാതെ നായ്ക്കൂട്ടം

നെടുങ്കണ്ടം: ജനവാസമേഖലയിൽ എത്തിയ മയിലിനെ നായ്ക്കൾ ആക്രമിച്ചു. നെടുങ്കണ്ടത്തിനടുത്ത് പുഷ്പക്കണ്ടം രത്തിനക്കുഴി ചിറക്കൽ സാജന്‍റെ പുരയിടത്തിലാണ് പെൺമയിലിനെ അവശനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി 10ന് നായ്ക്കൾ കൂട്ടം കൂടി മയിലിനെ ഓടിക്കുന്നത് കണ്ടാണ് സാജൻ എത്തുന്നത്. തുടർന്ന് വീട്ടിൽ സംരക്ഷിച്ചു. സാജൻ അറിയിച്ചതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ കല്ലാറിൽനിന്ന് വനം വകുപ്പ് അധികൃതരെത്തി മയിലിനെ ഏറ്റുവാങ്ങി. അപൂർവമായാണ് പെൺമയിലിനെ ജനവാസമേഖലയിൽ കാണാറുള്ളതെന്ന് വനം വകൂപ്പ് അധികൃതർ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സക്ക് തേക്കടി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കുശേഷം കാട്ടിൽ വിടും. കാലിന് ചെറിയ മുടന്തുണ്ട്.

കല്ലാർ സെക്ഷൻ വനം വകുപ്പ് ഓഫിസർ ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ നിഷാദ്, ബിജു എന്നിവർ ചേർന്നാണ് മയിലിനെ ഏറ്റുവാങ്ങിയത്.

Tags:    
News Summary - The dog pack did not leave the peacock alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.