ബിജുമോൻ
നെടുങ്കണ്ടം: ചാറല്‍മേട് ആയുര്‍വേദ ഡിസ്പെന്സറിയില് ജനല്‍ ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചാറല്‍മേട് കല്ലേലുങ്കല് ബിജുമോനാണ് (29) പിടിയിലായത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഡിസ്പെന്‍സറിയിലെത്തിയ ബിജുമോന് ശരീരവേദനക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ ഡോക്ടര്‍ മീറ്റിങ്ങിന് പോയിരുന്നുവെങ്കിലും ജീവനക്കാര്‍ ഇയാള്‍ക്ക് കുഴമ്പ് നല്കി. എന്നാല്‍, കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഇയാള്‍ ബഹളംവെക്കുകയും ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നു.
കുഴമ്പ് വാങ്ങി പുറത്തിറങ്ങിയ ബിജുമോന് വനിത ജീവനക്കാരെ അസഭ്യം പറയുകയും നഗ്നത പ്രദര്‍ശനം നടത്തുകയും റോഡില്‍നിന്ന് കല്ലുകള്‍ പെറുക്കി ജനല്‍ ചില്ലുകള്‍ക്ക് നേരെ എറിയുകയുമായിരുന്നു. കെട്ടിടത്തിന്റെ രണ്ടാംനിലയിലെ വിവിധ ജനാലകളുടെ ചില്ലുകള്‍ പൊട്ടി. പരിഭ്രാന്തരായ ജീവനക്കാര്‍ അറിയിച്ചതോടെ നെടുങ്കണ്ടം പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.