ജീപ്പിൽ യാത്രക്കാരെ കയറ്റുന്നതിനെച്ചൊല്ലി തർക്കം, ഒരാൾക്ക് വെട്ടേറ്റു

മൂന്നാർ: ജീപ്പിൽ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിൽ നടന്ന തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കമ്പനി തെന്മല ഫാക്ട് ഡിവിഷനിൽ ഗോപിക്കാണ് (27) തലക്ക് വെട്ടേറ്റത്. ഇയാൾ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ തെന്മല ഫാക്ടറി ഡിവിഷനിൽ മഹേഷിനെ (32) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30ന് തെന്മല ഫാക്ടറി ഡിവിഷനിൽെവച്ചാണ് സംഭവം. ജീപ്പ് ഡ്രൈവർമാരായ ഇരുവരും വാഹനത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കവും അടിപിടിയുമുണ്ടായി. ഇതിനിടക്കാണ് മഹേഷ് ജീപ്പിൽനിന്ന് വാക്കത്തിയെടുത്ത് ഗോപിയെ വെട്ടിയത്.

അടിപിടിക്കിടയിൽ തടസ്സം പിടിക്കാനെത്തിയ ഗോപിയുടെ പിതാവ് മുനിരാജിനും നിസ്സാര പരിക്കേറ്റു. പിടിയിലായ പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.