വടക്കേക്കര 16ാം വാർഡ് കണ്ടെയ്ൻമൻെറ് സോണാക്കണമെന്ന് പറവൂർ: കോവിഡ് സ്ഥിരീകരിച്ച വടക്കേക്കര ഗ്രാമപഞ്ചായത്തിൽ 15ാം വാർഡിന് സമീപത്തെ16ാം വാർഡിനെക്കൂടി കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്താൻ കോവിഡ് ജാഗ്രത സമിതി യോഗം കലക്ടറോട് ആവശ്യപ്പെട്ടു. രോഗി സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആവശ്യം. രോഗിയുടെ പ്രാഥമിക സമ്പർക്കത്തിൽ വാവക്കാട് 25 പേരും ചിറ്റാറ്റുകരയിലെ മാച്ചാംതുരുത്തിൽ അഞ്ചുപേരും ഉൾപ്പെട്ടതായാണ് വിവരം. ദ്വിതീയ സമ്പർക്കത്തിൽ വടേക്കക്കരയിൽ 55ഉം ചിറ്റാറ്റുകരയിൽ 23ഉം പേർ ഉൾപ്പെട്ടതായി കണക്കാക്കുന്നു. യുവാവിെന കഴിഞ്ഞദിവസം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അങ്കമാലി അഡ്്ലക്സ് സൻെററിലേക്ക് മാറ്റി. ഇതോടെ നാട്ടുകാരിലുണ്ടായ ആദ്യ ആശങ്കയും ജാഗ്രതയും കുറഞ്ഞു. അതിനിടെ, പൊലീസ് അടച്ച ഒരുവഴി രാത്രി ആരോ തുറന്നിട്ടു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ രോഗവാഹകർ ആകാമെന്നതിനാൽ പ്രദേശത്തെ ജനങ്ങളോട് ജാഗരൂകരായിരിക്കാൻ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടു. അവശ്യവസ്തു വിൽപനക്ക് രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ അനുമതി നൽകിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ് പറഞ്ഞു. വൈസ് പ്രസിഡൻറ് കെ.യു. ജിഷ, മെംബർ എൻ.സി. ഹോച്മിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, ഡോ. ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രഹാസൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.