ആലുവ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 12 പേർക്ക് രോഗം ആലുവ: മേഖലയിൽ കോവിഡ് ബാധിതർ ഏറുന്നു. രണ്ട് ക്ലസ്റ്ററില്‍ മാത്രമായി 15 രോഗികളുടെ ലിസ്റ്റാണ് ബുധനാഴ്ച അധികൃതർ പുറത്തുവിട്ടത്. ഒറ്റപ്പെട്ട കേസുകൾ വേറെയുമുണ്ട്. ആലുവ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല. കീഴ്മാട് ക്ലസ്റ്ററില്‍ മൂന്ന് പേര്‍ക്കാണ് രോഗം. ഇവരില്‍ രണ്ട് പേര്‍ കവളങ്ങാട് സ്വദേശിയും ഒരാള്‍ കീഴ്മാട് സ്വദേശിയുമാണ്. 29 വയസ്സുള്ള എടത്തല സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ മാതാപിതാക്കള്‍ക്ക് നേരേത്ത രോഗം സ്ഥിരീകരിച്ചിരുന്നു. ആലുവയിലെ കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പായ ഗാരേജിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഇരുനൂറോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നേരേത്ത ഗാരേജിലെ ജീവനക്കാരൻെറ അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് അടിയന്തരമായി പരിശോധന നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കെ.എസ്.ഇ.ബി ടൗൺ സെക്ഷൻ അടച്ചു ആലുവ: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആലുവ പവർഹൗസ് പരിസരത്തെ കെ.എസ്.ഇ.ബി ടൗണ്‍ സെക്ഷന്‍ ഓഫിസ് താൽക്കാലികമായി അടച്ചു. ഇവിടത്തെ 35 ജീവനക്കാർ ക്വാറൻറീനില്‍ പോയതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതൽ ഓഫിസ് പ്രവർത്തനം ബോയ്സ് സ്കൂളിനടുത്തെ നോർത്ത് സെക്ഷനിലേക്ക് മാറ്റി. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച രായമംഗലം സ്വദേശിയായ വയോധികന് േകാവിഡ് സ്ഥിരീകരിച്ചിരുന്നു. കെ.എസ്.ഇ.ബി ടൗണ്‍ സെക്ഷനില്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ആളുടെ പിതാവാണ് ഇദ്ദേഹം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീവനക്കാരനും അടുത്ത ബന്ധുക്കള്‍ക്കും കോവിഡ് പോസിറ്റിവാണെന്ന്് കണ്ടെത്തി. ഇതോടെയാണ് ടൗണ്‍ സെക്ഷനിലെ ജീവനക്കാര്‍ മുഴുവനായും ക്വാറൻറീനില്‍ പോകേണ്ടിവന്നത്. ടൗണ്‍ സെക്ഷൻെറ പ്രവർത്തനങ്ങൾക്ക് പുതിയ ജീവനക്കാരെ നിയമിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി. കോവിഡ് ബാധിക്കാത്ത മറ്റിടങ്ങളില്‍നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. ടൗണ്‍ സെക്ഷന്‍ അണുമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ സെക്ഷൻ പ്രവര്‍ത്തനം പുനരാരംഭിക്കും. നോര്‍ത്ത് സെക്ഷനില്‍ ജോലിഭാരം ഉണ്ടാകാതിക്കാന്‍ കെ.എസ്.ഇ.ബി ചീഫ് എൻജിനീയറും ഡെപ്യൂട്ടി ചീഫ് എൻജിനീയറും എത്തിയാണ് ബുധനാഴ്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വൈദ്യുതി ബില്ല് ഓണ്‍ലൈനായി അടക്കാം. വിവരങ്ങൾക്ക് ഫോൺ: 2624451, 9496008872.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.