മൂന്നാര്‍: ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന മൂന്നാറില്‍ ട്രാഫിക് പരിഷ്കരണത്തിൻെറ ഭാഗമായി മറ്റിസ്ഥാപിച്ച ബസ് സ്റ്റോപ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ഇവിടെ കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും ഒരുക്കാത്തതടക്കം യാത്രക്കാരെ വലക്കുകയാണ്. മൂന്നാര്‍ ടൗണില്‍ ട്രാഫിക് കുരുക്ക് വർധിച്ചതും കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗവുമായാണ് ടൗണില്‍ സ്ഥാപിച്ച സ്വകാര്യ ബസ് സ്റ്റോപ് പോസ്‌റ്റ് ഓഫിസ് കവലയിലേക്ക് മാറ്റിസ്ഥാപിച്ചത്. സമാന്തര സർവിസ് നടത്തുന്ന ഓട്ടോയും ജീപ്പുകളുമടക്കം മറ്റ് ഭാഗങ്ങളിലേക്ക് മാറ്റിയശേഷം ഒന്നിലധികം ബസുകള്‍ക്ക് നിര്‍ത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ഓട്ടോ- ജീപ്പ് വാഹനങ്ങളുടെ ഇടയിലാണ് നിലവില്‍ ബസ്സ്റ്റോപ്. മാത്രമല്ല യാത്രക്കാര്‍ക്ക് ബസില്‍ കയറണമെങ്കില്‍ ഇവര്‍ കനിയണം. കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും നിര്‍മിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കണമെങ്കില്‍ മൂന്നാറില്‍ ബസ്സ്റ്റാൻഡ് തന്നെ യാഥാർഥ്യമാക്കണം. അതോടൊപ്പം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യണമെന്നാണ് ആവശ്യം. TDL BUS മൂന്നാര്‍ പോസ്‌റ്റ് ഓഫിസ് കവലയിലെ ബസ് സ്റ്റോപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.