കോവിഡ് ചികിത്സകേന്ദ്രത്തിൽനിന്ന് ചാടിപ്പോയ പ്രതിക്കായി തിരച്ചിൽ ഉൗർജിതം

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി മുത്തുവിനുവേണ്ടി തിരച്ചിൽ നടത്തുന്നത് വൻ പൊലീസ് സംഘം. നെടുമ്പാശ്ശേരി പൊലീസിന് പുറമേ അടിമാലി, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിൽനിന്നുള്ള പൊലീസ് സംഘവുമുണ്ട്. പ്രതി കോതമംഗലം, കുട്ടമ്പുഴ വനമേഖലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്. തിരച്ചിലിനായി വനംവകുപ്പിൻെറ സഹായവും തേടിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇത്തരത്തിൽ േകാവിഡ് ബാധയുള്ള നാല് പ്രതികളെക്കൂടി താമസിപ്പിച്ചിരുന്നു. ഇവരുടെ കാവലിന് എട്ട് പൊലീസുകാരുമുണ്ടായിരുന്നു. കോവിഡ് സൻെററിലെ ഒരു നഴ്സിൻെറ മൊബൈൽ ഫോൺ മോഷ്ടിച്ചാണ് ഇയാൾ പുറത്തുകടന്നത്. അതിനുശേഷം ഓട്ടോ വിളിച്ച് കോതമംഗലത്തെത്തി. ഓട്ടോക്കൂലി നൽകുന്നതിന് കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് കടയിൽ പോയി ചില്ലറ മാറിവരാമെന്നുപറഞ്ഞ് ഓട്ടോയിൽ നിന്നിറങ്ങി. എന്നാൽ, ൈഡ്രവർ സമ്മതിച്ചില്ല. തുടർന്ന് വരുന്നതുവരെ ഫോൺ കൈവശം െവച്ചോളൂവെന്ന് പറഞ്ഞ് ഏൽപിച്ചു. എന്നാൽ, അരമണിക്കൂർ കാത്തുകിടന്നിട്ടും ഇയാൾ തിരിച്ചുവരാതിരുന്നതിനെത്തുടർന്ന് ഓട്ടോ ൈഡ്രവർ കോതമംഗലം സ്റ്റേഷനിൽ വിവരം നൽകുകയായിരുന്നു. അതിനുശേഷമാണ് നെടുമ്പാശ്ശേരി പൊലീസ് ഇയാൾ കോവിഡ് സൻെററിൽനിന്ന് ചാടിയ വിവരമറിഞ്ഞത്. കോതമംഗലത്തുനിന്ന് ഇയാൾ വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വനത്തിനകത്ത് പലപ്പോഴും ദിവസങ്ങളോളം തങ്ങാറുള്ളയാളാണ് മുത്തു. ഓട്ടോ ൈഡ്രവറെ ക്വാറൻറീനിൽ അയച്ചിട്ടുണ്ട്. കോവിഡ് കേന്ദ്രത്തിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.