കൊച്ചി: ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ബുധനാഴ്ച വൈകീട്ട് 5.30ന് ഫാ. മൈക്കിൾ തലക്കെട്ടി കൊടിയേറ്റും. ദിവ്യബലിയിൽ ഫാ. തോമസ് പുളിക്കൽ മുഖ്യ കാർമികനാകും. ഫാ. മാത്യു ജോംസൺ തോട്ടുങ്കൽ വചന പ്രഘോഷണം നടത്തും. തിരുനാളാഘോഷങ്ങൾ 24 ന് സമാപിക്കും. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി അൾത്താരയിലെ ബലിവേദിയിൽ തിരുനാൾ പതാക സമർപ്പിച്ചാണ് ഇക്കുറി കൊടിയേറ്റൽ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദേവാലയത്തിൽനിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്ന തിരുകർമങ്ങളിൽ വിശ്വാസികൾ തങ്ങളുടെ വീടുകളിലിരുന്ന് പങ്കുചേരും. തിരുനാൾ ദിനമായ സെപ്റ്റംബർ 24ന് രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക്, വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ മുഖ്യ കാർമികനാകും. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം. 'ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം' കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീറോ മലബാര്‍ സഭ അൽമായ ഫോറം നേതൃസമ്മേളനം ആവശ്യപ്പെട്ടു. വകുപ്പ് ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുകയാണ്. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നീതിയുക്തമായി വിതരണം ചെയ്യേണ്ട വകുപ്പ് ഫണ്ട് വിതരണത്തില്‍ വിവേചനം കാണിക്കുകയാെണന്നും ഫോറം ചൂണ്ടിക്കാട്ടി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, അൽമായ കമീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, മുന്‍ ലേബര്‍ കമീഷണര്‍ എം.പി. ജോസഫ്, സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍, അൽമായ ഫോറം സെക്രട്ടറി ജോസ് വിതയത്തില്‍, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, എബ്രാഹം പറ്റിയാനി, വി.വി. അഗസ്റ്റിന്, ജോജി ചിറയില്‍, വര്‍ഗീസ് കോയിക്കര, ഡോ. മേരി റജീന, റാണി മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.