കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിലെ ഒന്നാം പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. മരണത്തിൽ പങ്കില്ലെന്നും അനാവശ്യമായാണ് പ്രതി ചേർത്തിരിക്കുന്നതെന്നും കാണിച്ച് ഒന്നാം പ്രതി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ െഡപ്യൂട്ടി റേഞ്ച് ഓഫിസറായിരുന്ന ആർ. രാജേഷ്കുമാറാണ് ജാമ്യഹരജി നൽകിയത്. ജൂലൈ 28ന് കസ്റ്റഡിയിെലടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മത്തായിയെ അന്ന് വൈകീട്ട് ആറിന് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹരജിക്കാരനടക്കം ആരോപണവിധേയരായ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.