കോലഞ്ചേരി: പാങ്കോട് ഇരുപ്പച്ചിറയില്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ മൂന്നുപ്രതികളെയും സംഭവം നടന്ന ഓമനയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ മനോജ്, ഓമന എന്നിവരെ വീട്ടിലെത്തിച്ചത്. ഓമനയുടെ മകനായ രണ്ടാം പ്രതി മനോജ് വയോധികയെ മുറിവേല്‍പിക്കാൻ ഉപയോഗിച്ച കറിക്കത്തി ഇവിടെനിന്ന് കണ്ടെടുത്തു. സ്വകാര്യഭാഗങ്ങളില്‍ പൊള്ളിക്കാൻ ഉപയോഗിച്ച മെഴുകുതിരിയടക്കം മനോജ് പൊലീസിന് കാണിച്ചുെകാടുത്തു. ഓമനയുടെ വീട്ടില്‍ മദ്യപിക്കാൻ ഷാഫി കൊണ്ടുവന്ന മദ്യക്കുപ്പി കണ്ടെടുത്തു. പീഡനങ്ങളെത്തുടര്‍ന്നുണ്ടായ മുറിവുകളില്‍നിന്ന് ഒഴുകിയ രക്തം തുടക്കാൻ ഉപയോഗിച്ച നാല് ബെഡ് ഷീറ്റും മുണ്ടും ഓമന പൊലീസിന് കൈമാറി. ഇവയടക്കം 12 വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കാണാൻ വന്‍ ജനാവലിയാണ് എത്തിയത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, പുത്തന്‍കുരിശ് സി.ഐ സാജന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.