ബൈക്കപകടത്തിൽ പരിക്കേറ്റ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മരിച്ചു

കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മരിച്ചു. ക്രൈംബ്രാഞ്ച് എറണാകുളം യൂനിറ്റിലെ ഗ്രേഡ് എ.എസ്.ഐ എളമക്കര കീർത്തിനഗർ സ്വദേശി കൂളിയത്ത് കെ.ജെ. ജോസഫാണ് (48) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇടപ്പള്ളി പള്ളിക്ക് സമീപമായിരുന്നു അപകടം. എളമക്കരയിലെ വീട്ടില്‍നിന്ന് ഡ്യൂട്ടിക്ക് വരുകയായിരുന്നു. ഇതിനിടെ, ജോസഫിൻെറ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും തലയുടെ പിന്‍ഭാഗം ഇടിച്ച് വീഴുകയുമായിരുന്നു. ഭാര്യ: സന്ധ്യ. മക്കള്‍: അലൻ സാമുവൽ (പ്ലസ് ടു വിദ്യാർഥി), മരിയ കാതറിൻ (10ാം ക്ലാസ് വിദ്യാർഥിനി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. ekd jospeh crime branch(48)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.