വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികള്‍

കൊച്ചി: വഴിയോര കച്ചവടം സൂപ്പര്‍ മാര്‍ക്കറ്റ്‌ രൂപത്തിലായതോടെ വ്യാപാരികള്‍ വഴിയാധാരമായെന്ന് വ്യാപാരി സംഘടനകള്‍. കോവിഡിൻെറ മറവില്‍ കേരളത്തിലെ തെരുവുകള്‍ വഴിവാണിഭക്കാര്‍ കൈയടക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായി 16ലേറെ ലൈസന്‍സുകള്‍ സമ്പാദിച്ചുവേണം പലചരക്ക് കടപോലും പ്രവര്‍ത്തിപ്പിക്കാന്‍. എന്നാൽ, ഒരു ലൈസന്‍സുമില്ലാതെ പഞ്ചായത്ത് റോഡുകള്‍ മുതല്‍ നാഷനല്‍ ഹൈവേവരെ ൈകയേറി ഷെഡ് കെട്ടിയും ടാര്‍പായ വിരിച്ചും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍, ടെക്‌സ്‌റ്റൈൽസ്, ബേക്കറികള്‍ എന്നിങ്ങനെയായും പരിണമിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.