പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമത്തെ ഞെട്ടിച്ച മാല തട്ടിയെടുക്കൽ പരമ്പരയിലെ പ്രതി പൊലീസ് വലയിലായി. ഞാറക്കൽ സ്വദേശി സോമൻ എന്ന സോമരാജിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട്ടിലെ വയോധികയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുമ്പളങ്ങിയിലെ മാലമോഷണ പരമ്പര പുറത്തായത്.കുമ്പളങ്ങിയിലെ സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരെൻറ നേതൃത്വത്തിൽ അന്വേഷണം നടന്നുവരവേയാണ് പ്രതി പിടിയിലായത്. തുടർന്ന് പൊലീസ് അവിടെയെത്തി ചോദ്യം ചെയ്തു. മാല നഷ്ടപ്പെട്ടവർ പ്രതിയെ തിരിച്ചറിഞ്ഞു.
നേരത്തേ കുമ്പളങ്ങിയിൽ ബൈക്കിലെത്തി തുടർച്ചയായ ദിവസങ്ങളിൽ മാല തട്ടിയെടുക്കൽ നടന്നതോടെ ചിലർ ബൈക്കിെൻറ നമ്പർ മനസ്സിലാക്കിയിരുന്നു. അന്വേഷണത്തിൽ ബൈക്ക് മോഷ്ടിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇക്കാര്യം അറിഞ്ഞ പ്രതി വാഹനം കുമ്പളങ്ങിയിലെ ബന്ധുവീട്ടിൽ വെച്ച് മറ്റൊരു വണ്ടിയിൽ മുങ്ങുകയായിരുന്നു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതി വീണ്ടും കുമ്പളങ്ങിയിലെത്തി വീട്ടമ്മയുടെ മൂന്ന് പവെൻറ മാല തട്ടിയെടുത്തത്. ഏപ്രിലിൽ നാല് ദിവസത്തിനിെട മൂന്നു വീട്ടമ്മമാരുടെ മാലകളാണ് ഇയാൾ തട്ടിയെടുത്തത്. മോഷണ മുതലുകൾ കണ്ടെത്തിയതായും പ്രതിയെ കുന്നത്തുനാട് സ്റ്റേഷനിലെ നടപടികൾക്കുശേഷം പള്ളുരുത്തിയിൽ എത്തിക്കുമെന്നും ഇൻസ്പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.